Saturday, March 27, 2010

ആശുപത്രിക്കിടക്കയിൽ നിന്നൊരു പോസ്റ്റ്

ആശുപത്രിക്കിടക്കയിൽ കിടന്നൊരു പോസ്റ്റ് എഴുതാനുള്ള ഒരു ‘ഭാഗ്യം’.. അതെന്തായാലും അപൂർവ്വമായിരിക്കും.. എന്റൊരുകാര്യം


ഇന്നു രാവിലെ തൃശ്ശൂർക്കു പോവേണ്ടി വന്നു. എന്റെ അനിയനു വേണ്ടി ഒരു ബൈക്ക് ബുക്കു ചെയ്യാൻ വേണ്ടി ഇറങ്ങിയതാ..അങ്ങനെ തിരിച്ചു വരുന്ന വഴി ഒളരിയിൽ വച്ച് ഒരു ബൈക്കുകാ‍രൻ വട്ടം ചാടി. തരക്കേടില്ലാത്ത രീതിയിൽ ഒരു ആക്സിഡന്റ്.. വണ്ടി ഓടിച്ചിരുന്നതു ഞാനായിരുന്നു..വന്നിടിച്ച ചേട്ടൻ ഇന്നു സൌദിയിലേക്കു തിരിച്ചു പോവേണ്ടവനാണു. എനിക്കു പിന്നെ ഓർമ്മ വരുമ്പോൾ ഞാൻ ഒളരി മദർ ഹോസ്പിറ്റലിന്റെ ഓപേറേഷൻ കാഷ്വാലിറ്റിയിലാണു. മുഖത്തുള്ള ഒരു ഏരിയ (ഇടത്തെ കണ്ണിനു താഴെ) റോഡിലെവിടെയോ പോയിട്ടുണ്ട്. വലതു കാലിൽ സൈലൻസർ തട്ടി പൊള്ളി, മുട്ട്, തുട തുടങ്ങിയ കുറച്ച് സ്ഥലങ്ങളിൽ തരക്കേടില്ലാതെ പെയിന്റ് പോയിട്ടുണ്ട്.. ആ പിന്നെ എന്റെ ബൈക്ക്, അതിനി മിക്കവാറും വാരിക്കൂട്ടി തൂക്കി വിൽക്കാം എന്നാണു അറിയാൻ കഴിഞ്ഞത്.

വന്ന അരമണിക്കൂറിനുള്ളിൽ ഒരു മുഖത്ത് ചെറിയ സർജ്ജറി നടത്തി. അനിയനു നെറ്റിയിൽ സ്റ്റിച്ച് ഇടേണ്ടി വന്നു.


കേസാക്കിയില്ല. കാരണം അദ്ദേഹത്തിനു പിന്നെ ഇന്നു തിരിച്ചു പോവാൻ പറ്റില്ല. നല്ലൊരു മനുഷ്യൻ.. കുടുംബത്തിന്റെ പ്രാരാബ്ദം കാരണം നാടുവിടാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ഭാഗ്യത്തിനു ഒരു പോറൽ പോലും പറ്റിയിട്ടില്ല. യാത്രപോകേണ്ടതിന്റെ ടെൻഷൻ കാരണം മനസ്സ് ശരിയല്ലാതിരുന്നതു കൊണ്ട് സംഭവിച്ച അബദ്ധമായിരുന്നു എന്നാണു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്നു പത്തുമണിയുടെ ഫ്ലൈറ്റിൽ അദ്ദേഹം സൌദിയിലേക്കു പറക്കും..എന്റെ എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും..അദ്ദേഹം അനിയനെ ഏർപ്പാടാക്കിയിട്ടുണ്ട് ഇവിടത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ..


മുഖത്തു നീരുള്ളതു കൊണ്ട് സംസാരിക്കരുത് എന്ന ഡോക്ടറുടെ കർശന നിർദ്ദേശം നിലനിൽക്കുന്നത് കൊണ്ട് ആകെ ഒരു വീർപ്പുമുട്ടൽ..അമ്മ വന്നപ്പോൾ ലാപ് കൊണ്ട് വന്നു..എന്നാപിന്നെ ഒന്നു പോസ്റ്റിക്കളയാം

ഒരു മൂന്നു ദിവസം ചിലപ്പോൾ കിടക്കേണ്ടി വരും…ഭയങ്കരബോറാ..ഇടക്കിടക്ക് നഴ്സുമാർ വന്നെടുക്കുന്ന ഇഞ്ചക്ഷൻ അതിലും ബോറാ..അപ്പോൾ ഗുഡ്നൈറ്റ്

Monday, March 01, 2010

അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും


(ഒരു ഫോർവേഡ് എസ്.എം.എസ്..)


പ്രശസ്ത എഴുത്തുകാരനും ചിന്തകനും പ്രാസംഗികനുമായ കത്തനാർ അഴുതക്കോട് സച്ചിന്റെ ഡബിൾ സെഞ്ച്വറിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നു…


"ഇതൊന്നും വലിയകാര്യമല്ല.. ഇദ്ദേഹം അമ്പതോവർ ബാറ്റ് ചെയ്തിട്ടാണു 200 അടിച്ചതു..യുവരക്തങ്ങൾക്ക് കളിക്കാൻ അവസരം കിട്ടിയില്ല. 37 വയസ്സായി, എന്നിട്ടും ഹെൽമറ്റ് വച്ചിട്ടാണു കളിക്കുന്നതു. ഹെൽമറ്റ് വച്ചാൽ എനിക്കും കളിക്കാൻ പറ്റും.ബൂസ്റ്റിന്റെ പരസ്യത്തിൽ എന്നെയും വിളിച്ചതാ.. പക്ഷെ പോയില്ല. എന്തു തന്നെയായാലും സച്ചിൻ ഹോക്കിയിൽ നിന്നു വിരമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.”
  
(ഈ കഥാപാത്രത്തിനു ജീവിച്ചിരിക്കുന്നവരുമായോ ‘ശവം‘ പോലെ ജീവിച്ചു കൊണ്ടിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അതു യാദൃശ്ചികം മാത്രം..അമ്മച്ചിയാണെ സത്യം..)