Sunday, March 15, 2009

ചെരിപ്പുകുത്തിയുടെ മകള്‍ ...

(ഒരു ദോഷൈക ദ്രൃക്ക് എന്ന വിശേഷണം എനിക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട് ...ഒന്നും നിഷേധിച്ചു ശീലവുമില്ല.. അത്ര മധുരതരമാല്ലാത്ത ഒരു ബാല്യത്തിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ എന്നെ നോക്കി പല്ലിളിക്കുന്നത് കൊണ്ടായിരിക്കണം എന്റെ കാഴ്ചകള്‍ നിങ്ങളില്‍ ആവര്‍ത്തന വിരസത ഉളവാകുന്നത് ..ക്ഷമിക്കുക..വലുതായ, ഉന്നതമായ നിലവാരമുള്ള, ആഴത്തിലുള്ള വായനയ്ക്ക് ഉപകരിക്കുന്ന ഒന്നും എനിക്ക് നല്‍കാനില്ല...)

ബൈക്ക് ഇന്‍ഷുറന്‍സ് തീര്‍ന്നതുകൊണ്ടു എടുത്തില്ല..യാത്ര ബസിലാക്കി ..തൃപ്രയാറില്‍ നിന്നു എറണാകുളത്തേക്കുള്ള 'ആനവണ്ടി' യില്‍ ഒരു തിരക്കുമില്ലാതെ കാലും നീട്ടി പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.. ബസ്സ് കൊടുങ്ങല്ലൂര്‍ അമ്പലത്തിനു മുന്നില്‍ കുറെ നേരം നിര്‍ത്തി ..എന്തോ ചെറിയ പ്രശ്നം ഉണ്ട് ബസിനു...ഇപ്പൊ ശരിയാകും എന്ന് പറഞ്ഞു ..പുറത്തേക്ക് നോക്കിയിരുന്നു.. ഞായരാഴ്ച്ചയുടെ ആലസ്യമുണ്ട് എങ്ങും ..വലിയ തിരക്കൊന്നുമില്ല... അല്ലേലും മലയാളി അവധി ദിവസം ചിലവാക്കുന്നതിപ്പോ വിഡ്ദിപ്പെട്ടിയുടെ മുന്പിലാണല്ലോ ....സമയം നട്ടുച്ച ആയതിനാല്‍ നല്ല പൊള്ളുന്ന വെയില്‍.... എന്റെ സീറ്റിനു നേരെ പുറത്തു ഒരു ചെരുപ്പുകുത്തിയായ സ്ത്രീ ഇരിക്കുന്നു.. കുറെ ചെരിപ്പുകള്‍ അവിടെ കൂടിയിട്ടുണ്ട് ...ഉപയോഗശൂന്യമായതും അല്ലാത്തതുമായ കുറെ ചെരിപ്പുകള്‍ ..പൊള്ളുന്ന വെയിലാണ് ..ആ സ്ത്രീയുടെ തൊട്ടടുത്ത്‌ ഒരു കുഞ്ഞുണ്ട് ..2 വയസ്സുകാണും ..ഒരു കടും നീല ഉടുപ്പ് ഇട്ടിട്ടുണ്ട്.. ഒരു കറുത്ത പൊട്ടു തൊട്ടിട്ടുണ്ട് ..കാണാനും ഒരു ഐശ്വര്യം ഉണ്ട്..കുട്ടികള്‍ എന്നും എല്ലായ്പ്പൊഴും എനിക്കൊരു ലോകം സൃഷ്ടിച്ചു തരാറുണ്ട്..അതിരുന്നു കളിക്കുകയാണ്..രണ്ടു പഴയ ചെരിപ്പിന്റെ കഷണങ്ങള്‍ വച്ചു വണ്ടി ഓടിച്ചു കളിക്കുകയാണ്..രണ്ടു വണ്ടിയുടെയും ഡ്രൈവര്‍ പുള്ളിക്കാരി തന്നെ.. അമ്മ വളരെ തിരക്കിലാണ് ... പെട്ടെന്ന് അവിടെ ഫുട്പാതിനോടു ചേര്‍ത്ത് ഒരു പള്‍സര്‍ ബൈക്ക് കുത്തിക്കയറ്റി നിര്‍ത്തി..

രണ്ടു പയ്യന്മാര്‍ ..വണ്ടിയോടിക്കുന്നവന്റെ കോലം കണ്ടാല്‍ , സുരാജ് വെഞ്ഞാരന്മൂടിന്റെ ഭാഷ കടമെടുക്കുകയാണേല്‍ 'പെറ്റ തള്ള സഹിക്കില്ല' ...താടി അവിടവിടെ ഷേവ് ചെയ്ത ബാക്ക് മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ജീന്‍സ് ഒകെ ധരിച്ച മനുഷ്യ രൂപത്തിലുള്ള ഒരു സാധനം. കൂടെയുള്ളവന്‍ 'വാല്‍' അഥവാ 'പരാന്നഭോജി ' ആണ് എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും ..ഇവന്‍ ഇറങ്ങി വന്നു ചെരുപ്പുകുത്തിയോടു എന്തോ ചോദിച്ചു.. ചെരുപ്പ് റിപ്പയര്‍ ചെയ്യുമോ എന്നാകണം ..അവര്‍ തലകുലുക്കുന്നത് കണ്ടു..ഇവന്‍ കാല് ഫുട്പാത്തില്‍ കയറ്റി വച്ച് അതിന്റെ സ്ട്രാപ് അഴിച്ചു ..കാല്‍ ചെറുതായി കുടഞ്ഞു..ചെരുപ്പ് ഊരി വരുന്നില്ല..ഒന്നുകുടെ ശക്തിയായി കുടഞ്ഞു..ചെരുപ്പ് തെറിച്ചു ആ കുഞ്ഞിന്റെ നെഞ്ചിലോട്ടു വീണു..വലിയ ശക്തിയിലൊന്നുമല്ല.. കുട്ടി ഒന്നു ഞെട്ടി ..നമ്മുടെ ഇത്തിക്കണ്ണിയുടെ മുഖത്ത് ഒരു അയ്യോ ഭാവം ഉണ്ട്...പക്ഷെ നായകന്റെ മുഖത്ത് അക്ഷമ മാത്രം ...എത്രയും വേഗം അത് തീര്‍ത്തിട്ട് വേണം അവന് ഇന്ത്യ അമേരിക്ക ആണവകരാറില്‍ ഒപ്പ് വക്കാന്‍ ...

പക്ഷെ ആ വീണ നിമിഷം ആ കുഞ്ഞു ഒന്നു ഞെട്ടി എങ്കിലും പെട്ടെന്ന് അവളുടെ മുഖത്ത് ഒരു സന്തോഷം കണ്ടു...ഒരു പക്ഷെ അവള്‍ വിചാരിചിട്ടുണ്ടാവണം, അവളുടെ കൂടെ വണ്ടി ഓടിച്ചു കളിക്കാന്‍ വന്നതാവണം ആ ചേട്ടന്‍ എന്ന്..അമ്മ ഈ ലോകത്തിലൊന്നും അല്ല...ആ ചെരുപ്പ് തുന്നുന്ന തിരക്കില്‍.. പെട്ടെന്ന് ഡബിള്‍ ബെല്ലടിച്ചു..ഞാന്‍ എന്റെ യാത്ര തുടര്‍ന്ന്..അവള്‍ അവളുടെ കളിയും...
..................

കൃത്യമായി സമയത്തു ഭക്ഷണം കൊടുത്തു, കളിപ്പാട്ടങ്ങള്‍ കൊടുത്തു, ഓമനിച്ചു വളര്‍ത്തുന്ന ജനുസ്സില്‍ പെടാത്ത ഒരു വിഭാഗം കുട്ടികള്‍ കൂടി നമ്മുടെ ചുറ്റുമുണ്ട്..നാം കണ്ടിട്ടും കാണാതെ നടിക്കുന്നവര്‍...മഴയത്തും വെയിലത്തും നീട്ടിയ കൈകളുമായി , ചളി പുരണ്ട മുഖങ്ങളുമായി , പനിയും മഞ്ഞപിത്തവും വന്നാലും വൈദ്യസേവനം കിട്ടാകനിയായ ഒരു വിഭാഗം...ഒരിത്തിരി വാല്‍സല്യം മുഖത്ത് പ്രതിഫലിപ്പിച്ച് (അഭിനയിപ്പിച്ചു )നമുക്കവരുടെ നേരെ നോക്കി ഒന്നു ചിരിച്ചുടെ? എങ്ങിനെ ചിരിക്കാനാ അല്ലെ? അവര്‍ക്ക് മതമില്ലല്ലോ? അവര്‍ ഒരു 'യാത്രകളിലും' അവര്‍ കൊടിപിടിക്കുകയില്ലല്ലോ... ഏത് പ്രോഗ്രാമിനാ അവര്‍ SMS അയക്കാ?

Monday, March 09, 2009

പാചകലോകം-മതേതര രസായനം

ചേരുവകള്‍

1. ഹിന്ദു വര്‍ഗീയഫാസിസ്റ്റ് - അര കിലോ തൊലി കളഞ്ഞത്-
2. വംശഹത്യ ഭീകരന്‍ മോഡി -ഗുജറാത്തില്‍ നിന്നു കൊണ്ടു വന്ന ഈ ഐറ്റം വെള്ളത്തിലിട്ടു കുതിര്‍ത്തത്
3. അഫ്സല്‍ ഗുരു , ഹുസൈന്‍ , മ-അദനി ഓരോ നുള്ള് വീതം
4. ഭാരതാംബ , സരസ്വതി , ദുര്‍ഗ തുടങ്ങിയവരുടെ തുണിയുടുക്കാത്ത ചിത്രങ്ങള്‍ -ഓരോന്ന് വീതം
5. ആവിഷ്കാര സ്വാതന്ത്ര്യം -നേര്‍മ്മയായി അരിഞ്ഞത്
6. പാലസ്തീന്‍ അനുതാപം, വ്യാജ ഏറ്റുമുട്ടല്‍ , കാശ്മീര്‍ സ്വാതന്ത്ര്യ പോരാളികള്‍ എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം
7. കുന്തം, ഗദ തുടങ്ങിയവ ഇഷ്ടത്തിന് (ഹിന്ദു സന്യാസിമാരുടെ ആസനത്തില്‍ കയറ്റി പരിചയമുണ്ടെങ്കില്‍ നല്ലത് )

ഇത്രയും സാധനങ്ങള്‍ ഈ വിഭവം തയ്യാറാക്കുവാന്‍ അത്യന്താപേക്ഷിതമാണ് . ഇനി നമുക്ക് പാചകം ആരംഭിക്കാം ..
ആദ്യമായി നന്നായി അരിഞ്ഞെടുത്ത ആവിഷ്കാരസ്വാതന്ത്ര്യം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, വെളിച്ചെണ്ണ ലഭ്യമല്ലെങ്കില്‍ സവര്‍ണ മേലാള ഫാസിസം പോലുള്ള വില കുറഞ്ഞ എണ്ണയോ ഉപയോഗിക്കാം...നല്ല 'പച്ച' നിറം ആവുന്നത് വരെ മൂപ്പിക്കുക ..അതിന് ശേഷം ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ് നാലു കഷണങ്ങളാക്കി തിളച്ച ആവിഷ്കാര സ്വാതന്ത്ര്യത്തിലിട്ട് വാട്ടുക ..ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഇടുക .. അത് വെന്തു വരുന്നതു വരെ R.S.S ഇസ്രയേല്‍ ബന്ധവും ഇന്ത്യന്‍ പട്ടാളക്കാര്‍ കാശ്മീര്‍ പോരാളികളോട് കാണിക്കുന്ന ക്രുരതയും ലഷ്കര്‍ ഇ തോഇബ , ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ മാനവിക പ്രസ്ഥാനങ്ങളെ പ്രകീര്‍ത്തിക്കുകയോ, അതും അല്ലേല്‍ ഇതിനെല്ലാം പകരമായി തേജസോ നേര് നേരത്തെ അറിയുന്ന പത്രമോ വായിച്ചാല്‍ ഇതിന് ഒരു മാനവിക രുചി കൂടി ലഭിക്കും ..ഇനി അഫ്സല്‍ ഗുരു പുണ്യാത്മാവിനെ വിതറുക ...ഒന്നു ചൂടാക്കിയതിനു ശേഷം ഹുസൈനും മ-അടനിയും സമാസമം ചേര്‍ത്ത് പാലസ്തീല്‍ അനുതാപം കൊണ്ടു നന്നായി ഇളക്കുക.. നന്നായി ഇളക്കിയില്ലേല്‍ കെ.ഇ.എന്‍ പരുവം ആകും..
എ.കെ 47 പിടിച്ചു വിശുദ്ധ യുദ്ധം നടത്തുന്ന വെള്ളരിപ്രാവുകളെ വെടി വെച്ചു കൊള്ളുന്ന ഇന്ത്യന്‍ പട്ടാളക്കരെയോര്‍ത്തു പല്ലു ഞെരിച്ചു കുറച്ചു വ്യാജ ഏറ്റുമുട്ടല്‍, അലിഗഡ് യൂണിവേഴ്സിറ്റി എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്ത് നന്നായി തിളപ്പികണം ..ഇനി നമുക്ക് വംശഹത്യ ഭീകരന്‍ മോഡിയെ ഇതിലേക്ക് തൂവികൊടുക്കണം ..വെള്ളം വറ്റുന്നത് വരെ ആസനത്തില്‍ കയറ്റാന്‍ മാറ്റി വച്ചിട്ടുള്ള കുന്തം ഗദ എന്നിവ കൊണ്ടു നന്നായി ഇളക്കുക...

ഇപ്പോള്‍ സ്വാദിഷ്ടമായ 'മതേതര രസായനം ' റെഡി '.. ഇനി ഇതു നല്ല പോലെ തണുത്ത ശേഷം ബ്ലോഗിലോ കമെന്ട്സിലോ വിളമ്പിയാല്‍ നിങ്ങള്‍ മതേതര ബുദ്ധിജീവി ആയി....

കുറിപ്പ്: ഹിന്ദു ദേവതമാരുടെ ശരീര വടിവുകള്‍, ശിവലിംഗത്തിന്റ്റെ രതിഭാവം , പ്രവാചക സങ്കല്പം ഹിന്ദു വേദങ്ങളില്‍ തുടങ്ങിയ ചേരുവകള്‍ കൂടി ചേര്‍ത്താല്‍ അനുപമമായ ഒരു സ്വാദ് ലഭിക്കുന്നതാണ്

Tuesday, March 03, 2009

ശങ്കരാചാര്യര്‍ എന്ന സാമദ്രോഹി .......








മുഴുവന്‍ ലേഖനം ഇവിടെ വായിക്കാം

ഈ ലേഖനത്തിന് മറുപടി ദയവു ചെയ്തു ആരും എഴുതരുത്..ഇത് ഈ ബ്ലോഗില്‍ ആഡ് ചെയ്യാന്‍ കാരണം ഒന്നു മാത്രം ..

ഇവര്‍ വളരെ അടുത്തെത്തി കഴിഞ്ഞിരിക്കുന്നു ...
ഈ നാടിന്റെ മാറ് പിളര്‍ക്കാന്‍ ...
ആരാധാനയങ്ങള്‍് ആയുധപ്പുരകളാക്കി മാറാടുകള്‍ ആവര്‍ത്തിക്കാനുള്ള ശ്രമവുമായി
കാശ്മീരിലേക്ക് നമ്മുടെ സഹോദരന്മാരുടെ ധീരജവാന്മാരുടെ ജീവനെടുകാനുള്ള വിശുദ്ധ യുദ്ധത്തിന്റെ സന്ദേശവുമായി ...ഹിന്ദുവിന്റെ രക്തതിനായുള്ള അടങ്ങാത്ത കൊതിയോടെ ...ഹിന്ദു മൂല്യങ്ങള്‍ക്ക് മേല്‍ അസഭ്യവര്‍ഷവുമായി ....
നമുക്കവരെ സ്വാഗതം ചെയ്യാം ..കാരണം അവര്‍ മതേതരവാദികളാണ് ...നാം അമ്പലത്തില്‍ പോകുന്നവര്‍ ...ഭാരതമാതാവിനു ജയ് വിളിക്കുന്നവര്‍ ...'രാമന്നു ജയമെന്ന്' പാട്ടു പാടുന്നവര്‍ ....വര്‍ഗീയവാദികള്‍

മരണം നമ്മള്‍ അര്‍ഹിക്കുന്നു...കാരണം ..........................